ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്; വെളിപ്പെടുത്തലുമായി അർജുൻ
ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്; വെളിപ്പെടുത്തലുമായി അർജുൻ
Thursday, November 2, 2023 12:31 AM IST
ചെന്നൈ: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാകുമെന്ന സൂചന നൽകി നടൻ അർജുൻ.

‘ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, വിജയ് ചിത്രം ലിയോയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് അർജുൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ മുഖ്യ വില്ലനായാണ് അർജുൻ അഭിനയിച്ചത്.

വിജയ്‌ വേദിയിലിരിക്കുന്പോൾ തന്നെയായിരുന്നു അർജുൻ ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 17ന് റിലീസ് ചെയ്ത ‘ലിയോ’ ഇതിനോടകം 600 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു.

അർജുന്‍റെ വാക്കുകൾ ഇങ്ങനെ... കുട്ടിക്കാലം മുതൽ വിജയിനെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യൻ. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു.

എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടൻമാരിൽ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലർത്തുന്ന മറ്റൊരാളില്ല.


എത്രയോ വർഷങ്ങളായി നിശബ്ദത എന്ന ആയുധം അദ്ദേഹം തന്‍റെ ആവനാഴിയിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു. പ്രതികരിക്കണമെന്നു തോന്നുമ്പോഴെല്ലാം അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

വിജയ് ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കും. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യം. വിജയ്ക്ക് അതുണ്ട്. അർജുൻ പറഞ്ഞു.

അടുത്തകാലത്തായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം ജില്ലാ – മണ്ഡലം ഭാരവാഹികളുമായി താരം കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ അഭിനയം പൂർണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചതായി യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ്‌യുടെ ഏതു തീരുമാനത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചാണു അന്നു യോഗം പിരിഞ്ഞത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<